Tuesday, 2 January 2018

            അമ്മക്കിളിക്കൂട് 

ഇല പൊഴിഞ്ഞൊരാ മരച്ചില്ലയിൽ 
കിളികൾ വന്നൊരു കൂടൊരുക്കി 
ഉഷ്ണകാല ചൂടിലും അവ 
തീഷ്ണമായി പരിശ്രമിച്ചു 
ശൈത്യകാലം വന്നിരുന്നേൽ 
ഇലകളെല്ലാം തളിർത്തുവരും
മനക്കോട്ട കെട്ടി മത്സരിച്ചവ 
ചില്ലകളാൽ കൂടൊരുക്കി 
മുട്ടയിട്ടവ അടയിരുന്നു 
മുട്ടപൊട്ടിച്ചവ പുറത്തുവന്നു 
അമ്മക്കിളിയന്നു മതിമറന്നു 
ചിറകുവച്ചവ പറന്നുയരും 
കാലമോർത്തവൾ ചിരി പടർത്തി 
ഇലയില്ലാ മരമത് കണ്ടുവന്ന
കട്ടാളനാം മനുഷ്യനിന്ന്
കോടാലി വെച്ചത് മുറിച്ചിടുന്നു 
കരയുന്ന തൻ മക്കളെ നോക്കി 
അമ്മക്കിളിയും കരഞ്ഞു നോക്കി 
അലിവില്ലാതവൻ ആഞ്ഞു വെട്ടി 
കൂട് തകർന്നവ നിലം പതിച്ചു 
ചേതനയറ്റ തൻ മക്കളെ നോക്കി 
അമ്മക്കിളിയതാ അലറിടുന്നു 
ആ കണ്ണുനീരാരും കാണുകില്ല 
കാണാൻ നമുക്കു സമയമില്ല

                                  Muhammad Ali Bn Ebrahim



No comments:

Post a Comment